പാലക്കാട്ടെ വിഭാഗീയതയില്‍ നടപടിയുമായി സി പി എം. മുൻ എംഎല്‍എ പി കെ ശശി, വി കെ ചന്ദ്രൻ, സി കെ ചാമുണ്ണി എന്നിവരെ തരംതാഴ്ത്തി.
ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ശശി, വി കെ ചന്ദ്രൻ എന്നിവരെ ജില്ലാ കമ്മറ്റിയിലേക്കും ജില്ലാ കമ്മറ്റിയംഗമായ സി കെ ചാമുണ്ണിയെ ഏരിയാ കമ്മറ്റിയിലേക്കുമാണ് തരംതാഴ്ത്തിയത്.
കഴിഞ്ഞ തവണത്തെ പാര്‍ട്ടി സമ്മേളന കാലയളവില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ചാണ് മൂന്നു പേര്‍ക്കുമെതിരായ നടപടി. ജില്ലയിലെ വിഭാഗീയതയെക്കുറിച്ച് അന്വേഷിച്ച സംസ്ഥാന നേതാക്കളായ ആനാവൂര്‍ നാഗപ്പൻ, കെ കെ ജയചന്ദ്രൻ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.സാമ്ബത്തിക ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട് പി കെ ശശിക്കെതിരെ നടക്കുന്ന പാര്‍ട്ടി അന്വേഷണത്തില്‍ വീഴ്ചകള്‍ കണ്ടെത്തിയതിനാല്‍ കൂടുതല്‍ നടപടികള്‍ക്ക് സാധ്യതയുണ്ട്
ചെര്‍പ്പുളശ്ശേരി, വടക്കഞ്ചേരി, തൃത്താല ഏരിയാ സമ്മേളനങ്ങളില്‍ നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കിയെന്നാണ് പരാതി. ചെര്‍പ്പുളശ്ശേരി ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെ പി കെ ശശി വിഭാഗം വെട്ടിനിരത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മത്സരിച്ച് എത്തിയ 13 പേരില്‍ ഒൻപത് പേരെ ഒഴിവാക്കി കമ്മറ്റി പുന:സംഘടിപ്പിച്ചു.
ശശിക്കെതിരെ മുൻപും നടപടി
ഡി വൈ എഫ് ഐ വനിതാ നേതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പി കെ ശശിക്കെതിരെ മുൻപും നടപടിയെടുത്തിരുന്നു. 2018 നവംബര്‍ 26നാണ് പി കെ ശശിയെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്. പിന്നീട് ജില്ലാ കമ്മറ്റിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. പി കെ ശശി അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.

