മുംബൈ: ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ കാസര്‍ഗോഡ് സ്വദേശി മുംബൈയില്‍ മരിച്ചു. ഹനീഫയാണ് മരിച്ചത്. ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഈ മാസമാണ് ഹനീഫയെ ഗുണ്ടാസംഘം മര്‍ദ്ദിച്ചത്.
തുടര്‍ന്ന് മൂന്നാഴ്ച കാലത്തോളം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
രണ്ടു ദിവസം മുമ്ബ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങിയെങ്കിലും ഇന്ന് രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പ്രതികള്‍ക്കൊപ്പം നിന്ന് എംആര്‍ഐ മാര്‍ഗ് പോലീസ് കേസ് ഒതുക്കിയെന്ന് മുംബൈയിലെ ഹനീഫയുടെ സുഹൃത്തുക്കള്‍ ആരോപിക്കുന്നു.
കഴിഞ്ഞ 13 വര്‍ഷമായി മലബാര്‍ റെസിഡന്‍സി എന്ന പേരില്‍ മുംബൈയില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു ഹനീഫ. 25 ലക്ഷം ഡിപ്പോസിറ്റ് നല്‍കിയാണ് മാസവാടകയ്ക്ക് കെട്ടിടമെടുക്കുന്നത്. ഭീമമായ തുക ചിലവിട്ടാണ് ഫര്‍ണിച്ചറുകളടക്കം വാങ്ങി ഹോട്ടല്‍ സജ്ജീകരിച്ചതെന്ന് ഹനീഫ പറയുന്നു. എന്നാല്‍ കൊവിഡ് കാലത്തിന് പിന്നാലെ കെട്ടിടമൊഴിയണമെന്ന് ഉടമയായ നൂറുല്‍ ഇസ്ലാം ഷെയ്ക്, ഹനീഫയോട് ആവശ്യപ്പെട്ടു.
നല്‍കിയ നിക്ഷേപമടക്കം മടക്കി നല്‍കണമെന്ന് ഹനീഫ ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായതുമില്ല. തര്‍ക്കം നിയമനടപടിയിലേക്ക് പോകുമ്ബോഴാണ് അക്രമം നടക്കുന്നത്. ഹോട്ടലിലേക്ക് ഇരച്ചെത്തിയ ഗുണ്ടാ സംഘം ഹനീഫയെ മര്‍ദ്ദിക്കുകയായിരുന്നു.

